Thursday 17 December 2015

പട്ടിന്റെ മാഹാത്മ്യം

വെട്ടിത്തിളങ്ങുന്ന പട്ടു വസ്ത്രം എന്നും എപ്പോഴും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. വസ്ത്രങ്ങള്‍ നെയ്യുന്ന നെയ്ത്തുകാരെ പലപ്പോഴും നാം ഓര്‍ക്കാറുണ്ട്. പക്ഷേ, മനോഹരമായ പട്ട് നിര്‍മിക്കാനായി നാം കൊന്നൊടുക്കുന്ന ഒരു ജീവിവര്‍ഗംമുണ്ട്. അങ്ങനൊരു കൂട്ടരെക്കുറിച്ച് അറിയാവുന്നവര്‍ ചുരുക്കമാവും. പട്ടിന്റെ വക്താക്കളായ പുഴുക്കളെയും അവ ഉത്പാദിപ്പിക്കുന്ന നൂലിനെയും പരിചയപ്പെടാം.

Wednesday 16 December 2015

മണ്ണിര; ഭൂമിയുടെ കലപ്പ


ഭൂമിയുടെ കലപ്പയാണ് മണ്ണിര. പ്രകൃതി അവയ്ക്കു അറിഞ്ഞു നല്കിയ സ്വഭാവവും പേരുപോലെതന്ന അന്വര്‍ഥം. മണ്ണിനെ ഉഴുതുമറിച്ച് വായുവിന്റെ അളവ് മണ്ണില്‍ വര്‍ധിപ്പിക്കുക എന്നതാണ് അവ കര്‍ഷകനുവേണ്ടി ചെയ്യുന്ന പ്രധാന സഹായം. ഇതിനോടൊപ്പം മണ്ണിലെ ജൈവമാലിന്യങ്ങളെ ചെടികള്‍ക്ക് ഉപകാരപ്രദമായരീതിയില്‍മ മാറ്റാനും അവയ്ക്കു കഴിയുന്നു. ഭൂമിയുടെ കുടല്‍ എന്നാണ് അരിസ്റ്റോട്ടില്‍ മണ്ണിരയെ വിശേഷിപ്പിച്ചത്. ജൈവവസ്തുക്കളെ വളമാക്കി മാറ്റാനുള്ള മണ്ണിരയുടെ കഴിവിനെ ഉപകാരപ്പെടുത്തി കൃത്രിമ സാഹചര്യത്തില്‍ തയാറാക്കിയെടുക്കുന്ന പ്രക്രിയയ്ക്കാണ് വെര്‍മി കള്‍ച്ചര്‍ എന്നു പറയുന്നത്. ഇങ്ങനെ തയാറാക്കി എടുക്കുന്ന വളത്തിനെ വെര്‍മി കമ്പോസ്റ്റ് എന്നും വിളിക്കുന്നു.

Tuesday 15 December 2015

കണ്ണഞ്ചിപ്പിക്കുന്ന മത്സ്യപ്രപഞ്ചം

പ്രകൃതി അറിഞ്ഞു നല്കിയിരിക്കുന്ന മായിക സൗന്ദര്യമാണ് വര്‍ണമത്സ്യങ്ങളുടേത്. നദികളിലും പിന്നീട് മനുഷ്യന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതുമുതല്‍ പളുങ്കു പാത്രങ്ങളിലും വിഹരിക്കുന്ന നിറലാവണ്യം. സ്ഫടികപ്പാത്രത്തിന്റെ നാലതിരുകളില്‍ ഒതുങ്ങിത്തീരാത്ത ഈ ചലന ചാരുത ജൈവലോകത്തിന്റെ മാസ്മരികതയാണ്. കേവലം 10 മി.മി. വലിപ്പമുള്ള ട്രാന്‍സ്‌പെരന്റ് ഡാനിയോ മുതല്‍ ഭീമാകാരന്മാരായ സ്രാവുകളും തിമിംഗലങ്ങളും വരെ ഇന്ന് അക്വേറിയങ്ങളുടെ അഴകാണ്.

Monday 14 December 2015

മത്സ്യങ്ങളെ കുളങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍

ഫിഷറീസ് വകുപ്പ് പഞ്ചായത്തുകള്‍ വഴി വിതരണം ചെയ്യുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ വാങ്ങുന്നവരുടെ പ്രധാന പരാതിയാണ് അവ പെട്ടെന്നു ചത്തുപോകുന്നു, വളരുന്നില്ല എന്നിങ്ങനെ. കൃത്യമായ അവബോധവും ബോധവത്കരണവും നല്കാതെ കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതാണ് ഈ പരാതികള്‍ക്കു പ്രധാന കാരണം.
ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകളായ കട്‌ല, രോഹു, മൃഗാല്‍ തുടങ്ങിയ മത്സ്യങ്ങളാണ് ഇത്തരത്തില്‍ ഫിഷറീസ് വകുപ്പ് വിതരണം ചെയ്യുന്നത്. അശാസ്ത്രീയമായ പരിചരണമാണ് പലപ്പോഴും ഇത്തരം മത്സ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കുന്നത്. മാത്രമല്ല കേരളത്തിനു പുറത്തുള്ള ഹാച്ചറികളില്‍നിന്ന് കരാറടിസ്ഥാനത്തില്‍ ഇവിടെയെത്തുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വില അഡ്ജസ്റ്റ് ചെയ്യാനായി മറ്റ് നാടന്‍ മത്സ്യങ്ങളെയും കൂടെ ചേര്‍ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതും കര്‍ഷകരുടെ നഷ്ടത്തിനു കാരണമാകുന്നുണ്ട്.

Thursday 10 December 2015

ജയന്റ് ഗൗരാമി കുഞ്ഞുങ്ങള്‍

ജയന്റ് ഗൗരാമികളുടെ മുട്ട വിരിയാന്‍ 24 മണിക്കൂര്‍ മതിയെന്ന കാര്യം ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ 18-25 ദിവസം വരെ കൂടിനുള്ളിലായിരിക്കും. 20-ാം ദിവസം കൂടിനു വെളിയിലിറങ്ങിയ കുഞ്ഞുങ്ങളെ ചിത്രങ്ങളിലും വീഡിയോയിലും കാണാം. സന്ധ്യാസമയത്ത് കുളത്തിന്റെ വശങ്ങള്‍ ശ്രദ്ധിച്ചാല്‍ കുഞ്ഞുങ്ങളെ കാണാം...

Wednesday 2 December 2015

ശ്വാനവീരന്മാര്‍ക്കൊരു സ്‌കൂള്‍

നായ്ക്കളോടുള്ള താല്പര്യംമൂലം നായ വളര്‍ത്തലിലേക്കും അവയ്ക്കുള്ള പരിശീലനത്തിലേക്കും തിരിഞ്ഞ വ്യക്തിയാണ് പാലാ മേവടയിലുള്ള പൂത്തോട്ടത്തില്‍ സാജന്‍ സജി സിറിയക്. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തു തുടങ്ങിയ നായ്ക്കളോടുള്ള സ്‌നേഹം ഇന്ന് മികച്ച വരുമാന മാര്‍ഗമായി മാറ്റാന്‍ സാജനു കഴിഞ്ഞു. സാജന്‍ കെന്നല്‍സ് എന്ന സ്വന്തം സ്ഥാപനത്തില്‍ നായ്ക്കള്‍ക്കു പ്രത്യേക പരിശീലനം നല്കാനായി സാജന്‍ ഡോഗ് ട്രയിനിംഗ് സ്‌കൂള്‍ എന്ന നായപരിശീലനകേന്ദ്രവും തുടങ്ങി. ഒപ്പം ലാബ്രഡോര്‍, ജെര്‍മന്‍ ഷെപ്പേര്‍ഡ്, റോട്ട് വീലര്‍, ഡോബര്‍മാന്‍, ഡാഷ്ഹണ്ട്, പഗ്, ബുള്‍മാസ്റ്റിഫ്, ബോക്‌സര്‍ തുടങ്ങിയ ഇനങ്ങളുടെ ശുദ്ധ ജനുസില്‍പ്പെട്ട കുഞ്ഞുങ്ങളെ ആവശ്യക്കാര്‍ക്കു നല്കുവാനും ഇദ്ദേഹം ശ്രദ്ധിക്കുന്നു.

പാലാക്കാട് ആര്‍പിഎസിന്റെ തേനീച്ചത്തോട്ടം

റബര്‍കര്‍ഷകര്‍ റബറിന്റെ വിലയിടിവുമൂലം ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പാലായ്ക്കടുത്തുള്ള പാലാക്കാട് റബര്‍ ഉത്പാദക സംഘത്തിന്റെ പ്രസിഡന്റ് വെട്ടിക്കുഴക്കുന്നേല്‍ വി.യു. ജോസഫിന്റെ മകന്‍ ലിജു ജോസും സുഹൃത്ത് പൂവത്താനിക്കുന്നേല്‍ ബിജു ജോസഫും പുതിയോരു സംരംഭവുമായി മുന്നിട്ടിറങ്ങിയത്. സാമൂഹ്യപ്രാധാന്യമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ പാലാക്കാട് ആര്‍പിഎസിന്റെ കീഴില്‍ നടന്നിരുന്നു. അത്തരത്തില്‍ റബര്‍ കര്‍ഷകര്‍ക്കൊരു പ്രചോദനമായാണ് റബറിനൊപ്പം തേനീച്ചവളര്‍ത്തല്‍, കര്‍ഷകര്‍ക്കു തേനീച്ചവളര്‍ത്തലില്‍ പരീശീലനം എന്നീ ആശയങ്ങള്‍ ബിജു മുന്നോട്ടുവച്ചത്.

ജയന്റ് ഗൗരാമികളുടെ ലിംഗനിര്‍ണയം

ജയന്റ് ഗൗരാമികളെ വളര്‍ത്തുന്ന പലരുടെയും പ്രശ്‌നമാണ് അവയുടെ ലിംഗനിര്‍ണയം സാധിക്കുന്നില്ല എന്നത്. ചെറു പ്രായത്തില്‍ ഗൗരാമികളുടെ ലിംഗനിര്‍ണയം സാധ്യമാകില്ല. കൂര്‍ത്ത ചുണ്ടും വാലിന് അടുത്തായി ഇരു വശത്തും കറുത്ത പൊട്ടുമാണ് ചെറുപ്പത്തില്‍ ഇവര്‍ക്കുള്ളത്. വളരുന്നതനുസരിച്ച് ഈ പൊട്ടുകള്‍ മാഞ്ഞുപോകും.

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...