Sunday 3 December 2017

ആരും പേടിക്കേണ്ട, മത്സ്യങ്ങളെ വാങ്ങാം വളര്‍ത്താം വില്‍ക്കാം

 അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവച്ച ഉത്തരവ് പിന്‍വലിച്ചു. രാജ്യവ്യാപകമായുള്ള ലക്ഷക്കണക്കിന് കര്‍ഷകരുടെയും കര്‍ഷകസംഘങ്ങളുടെയും എതിര്‍പ്പിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. ഇതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത (അക്വേറിയം ആന്‍ഡ് ഫിഷ് ടാങ്ക് ആനിമല്‍സ് ഷോപ്പ്) നിയമം 2017 പിന്‍വലിച്ചു. നിയമം പിന്‍വലിച്ചതിനെക്കുറിച്ച് നവംബര്‍ ഏഴാം തീയതിയിലെ ദീപിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരവ് വൈകാതെ പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങുകയും ചെയ്തു.

Thursday 23 November 2017

മുയല്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട 25 കാര്യങ്ങള്‍


പതുപതുത്ത രോമങ്ങള്‍ക്കൊണ്ടും സൗമ്യമായ പെരുമാറ്റംകൊണ്ടും ആരെയും ആകര്‍ഷിക്കുന്ന മൃഗമാണ് മുയല്‍. കൊഴുപ്പു കുറഞ്ഞ മാസവും ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കും കഴിക്കാം എന്നീ പ്രത്യേകതകള്‍ മുയലിറച്ചിക്കുണ്ട്. ചുരുങ്ങിയ സ്ഥലത്ത് വലിയ പരിചരണമില്ലാതെ വളര്‍ത്തുകയും ചെയ്യാം. മുയല്‍ വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

Wednesday 15 November 2017

നായ ദേഹത്ത് ചാടിക്കയറാതിരിക്കാന്‍

സ്‌നേഹം കൂടുമ്പോള്‍ നാം മാതാപിതാക്കളോടും സഹോദരങ്ങളോടും കൂട്ടുകാരോടും എങ്ങനെ പ്രകടിപ്പിക്കും. പൊതുവെ കെട്ടിപ്പിടിക്കാറാണല്ലോ പതിവ്... നായ്ക്കളും അങ്ങനെതന്നെ. അവര്‍ക്ക് സ്‌നേഹം തോന്നുമ്പോള്‍ ദേഹത്തേക്കു ചാടിക്കയറുകയും കളിക്കുകയുമൊക്കെ ചെയ്യും. ഇത് അവര്‍ക്ക് സന്തോഷമാണെങ്കിലും നമുക്ക് പലപ്പോഴും അരോചകമാകും. ഈ ശീലം എങ്ങനെ ഒഴിവാക്കി നായ്ക്കളെ നല്ല കുട്ടികളാക്കാം...?


Monday 13 November 2017

കുരയ്ക്കാത്ത നായയെ കുരപ്പിക്കാന്‍...

അപരിചിതരായ ആരെ കണ്ടാലും, അതായത് തന്റെ വീട്ടിലുള്ള ആളല്ല എന്ന് തിരിച്ചറിഞ്ഞാല്‍ കുരയ്ക്കുക എന്നത് നായ്ക്കളുടെ പൊതു സ്വഭാവമാണ്. എന്നാല്‍, ആരെ കണ്ടാലും ഒരേ റിയാക്ഷനുള്ള നായ്ക്കളമുണ്ട്. ചിലരാവട്ടെ കുരയ്ക്കാനേ നേരം കാണൂ. ചിലരാണെങ്കില്‍ ആരു വന്നാലും തനിക്കൊന്നുമില്ല എന്ന രീതിയില്‍ മിണ്ടാതിരിക്കും. ഇങ്ങനെ കുരയ്ക്കാതിരിക്കുന്ന നായ്ക്കളെ എങ്ങനെ കുരപ്പിക്കാം.....???


Sunday 12 November 2017

നായ വിളിച്ചാല്‍ വരാന്‍

ഇങ്ങോട്ടു വിളിച്ചാല്‍ ആങ്ങോട്ടു പോകുന്ന നായകള്‍ ഉടമസ്ഥരുടെ തലവേദനയാണ്. ഓമനിച്ചു വളര്‍ത്തിയാല്‍ പോലും അനുസരണക്കേടു കാണിക്കുമ്പോള്‍ ദേഷ്യം വരുന്നത് സ്വാഭാവികം. അത് നാം നായ്ക്കളോട് കാണിക്കുകയും ചെയ്യും. നമ്മുടെ ആ രീതി ശരിയാണോ? അല്ല. നായകള്‍ എപ്പോഴും നമ്മോട് കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്നവരാണ്. സ്‌നേഹവും കരുതലുമാണ് അവയ്ക്ക് താത്പര്യം. അത് തിരിച്ചു നല്കാനും അവയ്ക്കറിയാം.


പളുങ്കുപാത്രത്തിലെ ഗപ്പിയഴക്

Moscow blue guppies
അലങ്കാരമത്സ്യകര്‍ഷകരുടെയും ഹോബിയിസ്റ്റുകളുടെ ഇഷ്ട ഇനമാണ് ഗപ്പി. സാധാരണ കാണപ്പെടുന്ന ഗപ്പി ഇനങ്ങളില്‍നിന്നു വ്യത്യസ്തമായി ഇന്ന് നിരവധി നിറവൈവിധ്യമുള്ള മുന്തിയ ഇനം ഗപ്പികള്‍ ലഭ്യമാണ്. നൂറു മുതല്‍ ആയിരങ്ങള്‍ വിലവരുന്ന ഗപ്പികള്‍ ഇന്ന് കേരളത്തില്‍ സുലഭമാണ്. ഇറക്കുമതി ചെയ്യുന്ന ഗപ്പി ഇനങ്ങളും ഇക്കൂട്ടത്തില്‍ പെടും.


Saturday 11 November 2017

ചെറിയ ഗൗരാമികളുടെ പ്രജനനവും വളരെയെളുപ്പം

male (cosby gourami)
അല്പം ശ്രദ്ധയും കരുതലുമുണ്ടെങ്കില്‍ അനായാസം പ്രജനനം നടത്താവുന്ന ഇനമാണ് പേള്‍, ബ്ലൂ, ഗോള്‍ഡ്  തുടങ്ങിയ ചെറിയം ഇനം ഗൗരാമികള്‍. കിസിംഗ് ഗൗരാമി ഒഴികെയുള്ള ഗൗരാമികളുടെ രൂപഘടനയും ലിംഗനിര്‍ണയവും എല്ലാം ഒരുപോലെതന്നെ.



Wednesday 27 September 2017

ക്ഷീരകര്‍ഷകര്‍ക്കുമുണ്ട് പ്രശ്‌നങ്ങള്‍ (അളവുതെറ്റി പാല്‍പ്പാത്രം-2)


പാല്‍ സംഭരണത്തിലെ അപാകത, ക്ഷീരകര്‍ഷക ക്ഷേമനിധി, കന്നുകാലികളുടെ ചികിത്സ തുടങ്ങിയവയാണ് ക്ഷീരകര്‍ഷകര്‍ പ്രധാനമായും നേരിടുന്ന വെല്ലുവിളികള്‍.








മില്‍മ: മേഖലാ യൂണിയനുകള്‍ക്കു മരണമണി? (അളവുതെറ്റി പാല്‍പ്പാത്രം-1)

മൂന്നു കോടിയിലേറെ വരുന്ന കേരള ജനതയെ പാലൂട്ടാനായി രാത്രിയെ പകലാക്കി, വെയിലിനെ കുടയാക്കി പണിയെടുക്കുന്നവരാണു ക്ഷീരകര്‍ഷകര്‍. എന്നാല്‍, ഇവരുടെ ജീവിതത്തിന്റെ ഇന്നത്തെ സ്ഥിതി എന്താണ് പകലന്തിയോളം പണിയെടുക്കുന്ന കര്‍ഷകരുടെ അധ്വാനത്തിനുള്ള പ്രതിഫലം ലഭിക്കുന്നില്ലെന്നത് എത്ര പേര്‍ക്കറിയാം.

Monday 3 July 2017

ജയന്റ് ഗൗരാമി: പിടിക്കാം, കരുതലോടെ

ജയന്റ് ഗൗരാമികളെക്കുറിച്ച് നിരവധി വിവരങ്ങള്‍ മുമ്പ് പങ്കുവച്ചിട്ടുണ്ട്. അതിനൊപ്പമാണ് ഈ വീഡിയോകളും വരുന്നത്. കാരണം, ഗൗരാമി മത്സ്യങ്ങളെ പലരും പല രീതിയാണ് പിടിക്കാറുള്ളതും കൈകാര്യം ചെയ്യാറുള്ളതും. ചിലര്‍ കുട്ടകളില്‍ കോരി എടുക്കുമ്പോള്‍ ചിലര്‍ വലകള്‍ ഉപയോഗിച്ച് പിടിക്കുന്നു. ഈ രീതിയിലൊക്കെ പിടിക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്.

കരുതലോടെ തുടങ്ങാം അടുക്കളക്കുളം


മഴക്കാലമായി, ചെറുതും വലുതുമായ ജലാശയങ്ങളില്‍ വെള്ളം നിറഞ്ഞുതുടങ്ങി. അടുക്കളക്കുളങ്ങളിലേക്ക് മത്സ്യങ്ങളെ തെരഞ്ഞെടുക്കാനുള്ള സമയമാണ് ഇനി മുന്നിലുള്ളത്. അടുക്കളയിലേക്കുള്ള മത്സ്യങ്ങളെ സ്വന്തമായി വളര്‍ത്തിയെടുക്കുന്ന പ്രവണത ഇന്ന് വളരെ പ്രചാരം നേടിക്കഴിഞ്ഞു. താത്പര്യമുള്ള നിരവധി ആളുകള്‍ ഇനിയും രംഗത്തുണ്ട്. വ്യക്തമായ അറിവില്ലാതെ, നിര്‍ദേശങ്ങള്‍ ലഭിക്കാതെ ഈ മേഖലയിലേക്ക് ഇറങ്ങിയാലും പിന്നീട് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമേ പറയാന്‍ ഉണ്ടാവൂ.


Thursday 15 June 2017

എന്തിനീ വ്യഗ്രത?


കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ രാജ്യം മുഴുവന്‍ ബീഫിനൊപ്പം ചര്‍ച്ച ചെയ്യുന്നതാണ് അലങ്കാര മത്സ്യകൃഷിക്കെതിരേയുള്ള ഉത്തരവ്. എന്നാല്‍, ഈ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കും പിന്നാലെ നടക്കുന്നവര്‍ അതിലെ പൂര്‍ണ വിവരങ്ങള്‍ മനസിലാക്കിയാണോ വിവരങ്ങള്‍ പുറത്തുവിടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമുദ്രമത്സ്യങ്ങളെയും ചില സമുദ്ര ജീവികളെയും ചുരുക്കം ചില നാടന്‍ മത്സ്യങ്ങളെയും മാത്രം ഉത്തരവില്‍ പരാമര്‍ശിക്കുമ്പോള്‍ ശുദ്ധജല അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നതും നിരോധിക്കും എന്ന രീതിയില്‍ പരക്കുന്ന തെറ്റായ വാര്‍ത്ത കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും നഷ്ടങ്ങള്‍ മാത്രമേ വരുത്തുകയുള്ളൂ എന്ന് പറയാതിരിക്കാന്‍ വയ്യ. ഭീതിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത വിടുന്നവര്‍ക്ക് അത് ഒരു ദിവസത്തെ വാര്‍ത്ത മാത്രം. എന്നാല്‍, പട്ടിണിയാവുന്നത് മത്സ്യക്കൃഷി ഉപജീവനമാക്കിയ ആയിരക്കണക്കിന് കുടുംബങ്ങളാണെന്ന് വിസ്മരിക്കരുത്. പൂര്‍ണമായ അറിവില്ലാതെ ജനങ്ങളെ ഭയപ്പെടുത്തരുത് എന്നേ പറയാനുള്ളൂ.

Saturday 10 June 2017

ഒന്നരയാള്‍ പൊക്കമുള്ള കൊമ്പന്‍ ചീനി

അപൂര്‍വ വളര്‍ച്ചയുള്ള കൊമ്പന്‍ ചീനി പരിചയപ്പെടാം.







ഭീതിയുണ്ടാക്കരുത്, അത് ശുദ്ധജല അലങ്കാരമത്സ്യങ്ങളല്ല

കഴിഞ്ഞ ദിവസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ഭീതിപ്പെടുത്തുന്ന തരത്തില്‍ ഉയരുന്ന വാര്‍ത്തകള്‍ക്ക് തത്കാലം ചെവികൊടുക്കാതിരിക്കാം. ശുദ്ധജല അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നതിനോ വില്‍ക്കുന്നതിനോ വിലക്കില്ല. എന്നാല്‍, അക്വേറിയം ഷോപ്പുകളുടെ കാര്യത്തില്‍ നല്കിയിരിക്കുന്ന ചില നിര്‍ദേശങ്ങള്‍ ഇന്ത്യയുടെ സാഹചര്യത്തില്‍ അപ്രായോഗികമാണ്. ഒത്തൊരുമിച്ചുള്ള പ്രതിഷേധം അറിയിച്ചില്ലെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ മത്സ്യകൃഷിയുടെ മറ്റു വിഭാഗങ്ങളെക്കൂടി ഇത്തരം ഉത്തരവുകള്‍ ബാധിച്ചേക്കാം. 

Sunday 21 May 2017

അല്പം പന്നിക്കാര്യം

ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് നേരേ കശാപ്പുശാലയിലേക്ക്. ആഴ്ചയിലെ ഒഴിവുദിവസാഘോഷങ്ങള്‍ അവിടെനിന്നാണ് ആരംഭിക്കുക. പന്നിയും പോത്തും കഴിഞ്ഞിട്ടേയുള്ളൂ കോഴിയുള്‍പ്പെടെയുള്ള ഇറച്ചികള്‍. ഇതില്‍ പന്നിയോടാണ് പാലാക്കാര്‍ക്ക് പൊതുവേ പ്രിയം കൂടുതലെന്നു പറയാറുണ്ട്. എനിക്കും അങ്ങനെയാട്ടോ... സ്വന്തമായി വളര്‍ത്തി വലുതാക്കിയ പന്നികളെ സ്വന്തമായി കശാപ്പുചെയ്യുകയാണ് ഞങ്ങളുടെ രീതി. കച്ചവടക്കാര്‍ക്ക് കൊടുത്താല്‍ തീറ്റ വാങ്ങി നല്കിയ ചെലവുപോലും കിട്ടില്ല എന്ന ബോധ്യംവന്നതുകൊണ്ടാണ് സ്വന്തമായി വില്‍ക്കാന്‍ തുടങ്ങിയത്.

Saturday 20 May 2017

കാടവളര്‍ത്തല്‍

മുട്ടയ്ക്കും ഇറച്ചിക്കും കാടകളെ വളര്‍ത്താം. ആറാഴ്ച പ്രായം മുതല്‍ മുട്ട ലഭിക്കും. നാലാഴ്ച മുതല്‍ ആണ്‍കാടകളെ ഇറച്ചിക്കായി വില്‍ക്കാം. മുട്ടയ്ക്കുവേണ്ടി പെണ്‍കാടകളെ മാത്രമെ വളര്‍ത്തേണ്ടതുള്ളൂ. കാടകളെ ഒരു ദിവസം പ്രായത്തിലോ നാലാഴ്ച പ്രായത്തിലോ വിപണിയില്‍ നിന്നു ലഭിക്കും. കമ്പിവലകൊണ്ട് നിര്‍മിച്ച കൂടുകളില്‍ കാടകളെ വളര്‍ത്താം. വിപണന സാധ്യത മനസിലാക്കിവേണം കാടകളുടെ എണ്ണം നിശ്ചയിക്കാന്‍. തുടക്കക്കാരാണെങ്കില്‍ ചെറിയ രീതിയില്‍ വളര്‍ത്തിത്തുടങ്ങുന്നതാണ് നല്ലത്.
കൃത്രിമ ചൂട് നല്‍കാന്‍ സംവിധാനമുള്ള ബ്രൂഡര്‍ കേജുകള്‍ കാടക്കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കാം. ബ്രൂഡര്‍ കൂടുകളില്‍ കുഞ്ഞുങ്ങളെ 14 ദിവസം വരെ പാര്‍പ്പിക്കാം. 3 അടി നീളവും 2 അടി വീതിയും ഒരടി ഉയരവും ഉള്ള ഒരു കൂട്ടില്‍ 100 കുഞ്ഞുങ്ങളെ പാര്‍പ്പിക്കാം.

Saturday 29 April 2017

ചങ്ങാത്തംകൂടാന്‍ വെള്ളരിപ്രാവുകള്‍

പാലൂട്ടുന്ന പക്ഷി, അതാണ് പ്രാവുകള്‍. സസ്തനികള്‍ക്കു മാത്രമാണ് പാലൂട്ടാനുള്ള കഴിവുള്ളതെങ്കിലും പക്ഷികളായ പ്രാവുകള്‍ക്ക് ഇത് ക്രോപ് എന്ന അവയവമാണ് സാധ്യമാക്കുന്നത്.
തൊണ്ടയുടെ ഭാഗത്ത് അന്നനാളത്തില്‍ ചെറിയ സഞ്ചിപോലെ തൂങ്ങിക്കിടക്കുന്ന ക്രോപ് എന്ന അവയവത്തിലെ കോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു ദ്രാവകമാണ് പീജിയന്‍ മില്‍ക്ക് എന്നറിയപ്പെടുന്നത്. ഇളം മഞ്ഞ നിറത്തില്‍ കാണുന്ന ഇവയില്‍ പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ പശുവിന്‍പാല്‍, മുലപ്പാല്‍ എന്നിവയിലേതിനേക്കാളും കൂടുതലാണ്. രോഗപ്രതിരോധശക്തി നല്‍കുന്ന ആന്റിബോഡീസ് ഘടകവും കൂടുതലായിട്ടുണ്ട്.
കൊളന്പ ലിവിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പ്രാവുകള്‍ സാധാരണ കറുപ്പ്, വെള്ള, ചാര, ഇളംചുവപ്പ് നിറങ്ങളിലാണ് കാണപ്പെടുക. ചിറകുകളുടെ അഗ്രഭാഗങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതിനാലാണ് ഇവ പറക്കുന്‌പോള്‍ കൈയടി പോലുള്ള ശബ്ദം ഉണ്ടാവുന്നത്.

Wednesday 19 April 2017

സസ്തനികള്‍

കുഞ്ഞുങ്ങളെ പാലൂട്ടി വളര്‍ത്തുന്ന ജീവികളാണ് സസ്തനികള്‍. അമ്മയുടെ സ്‌നേഹം ഇത്തരത്തില്‍ അനുഭവിച്ചറിയാന്‍ കഴിയുന്നത് സസ്തനിവര്‍ഗത്തിലെ കുഞ്ഞുങ്ങള്‍ക്കു മാത്രമാണ്.


മറ്റു ജീവിവര്‍ഗങ്ങളിലില്ലാത്ത സവിശേഷതകള്‍

1. മധ്യകര്‍ണത്തില്‍ മൂന്ന് അസ്ഥികള്‍.
2. ശരീര രോമങ്ങള്‍.
3. ക്ഷീരഗ്രന്ഥികള്‍.
എല്ലാ സസ്തനികളുടെയും വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ശരീരത്തില്‍ രോമങ്ങള്‍ ഉണ്ടാവാറുണ്ട്. കൂടുതല്‍ ഇനങ്ങള്‍ക്ക് ജീവിതകാലം മുഴുവനും ശരീരത്തില്‍ രോമങ്ങളുണ്ടാകും. ജലത്തിലെ സസ്തനികളായ തിമിംഗലങ്ങളുടെയും ഡോള്‍ഫിനുകളുടെയും ഭ്രൂണാവസ്ഥയില്‍ ശരീരത്തില്‍ രോമങ്ങളുണ്ട്. കെരാറ്റിന്‍ എന്ന പ്രോട്ടീന്‍കൊണ്ടാണ് സസ്തനികളുടെ രോമങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. സസ്തനികളുടെ ശരീരത്തിലെ രോമാവരണത്തിന് നിരവധി ധര്‍മങ്ങളുണ്ട്.

ചെറുതേനീച്ച പുരാണം

തേനുത്പാദകരായ തേനീച്ചകളും ചെറുതേനീച്ചകളും ഉള്‍പ്പെടുന്ന ഗണമാണ് ഹൈമനോപ്റ്റിറ. ഇതില്‍ തേനീച്ചകളുടെ എപ്പിഡെ കുടുംബത്തിലെ മെലിപോണിന ഉപകുടുംബത്തില്‍പ്പെട്ട ഷഡ്പദങ്ങളാണ് ചെറുതേനീച്ചകള്‍ അഥവാ സ്റ്റിംഗ് ലെസ് ബീസ്.
ചെറുതേനീച്ചകളെ പ്രകൃതിദത്ത കൂടുകളില്‍നിന്നു ശേഖരിച്ച് മനുഷ്യനിര്‍മിതമായ കൂടുകളിലാക്കി മെരുക്കി വാണിജ്യാടിസ്ഥാനത്തില്‍ ശാസ്ത്രീയമായി വളര്‍ത്തുന്നതിനുള്ള സാങ്കേതികവിദ്യ, വിവിധതരം കൂടുകള്‍, അനായാസം വിഭജനം നടത്താനുള്ള വിദ്യകള്‍, തേന്‍ ശുദ്ധമായി ശേഖരിക്കാനുള്ള രീതി എന്നിവയൊക്കെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചെറുതേനിന്റെ വര്‍ധിച്ച ഔഷധഗുണം മൂലം വിവിധ രോഗങ്ങള്‍ക്ക് ആയുര്‍വേദ മരുന്നുകളില്‍ ചാലിച്ചു കഴിക്കാന്‍ ചെറുതേന്‍ ആവശ്യമായി വന്നതോടെ ഇതിന്റെ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ധിക്കാന്‍ തുടങ്ങി. ആയുരാരോഗ്യത്തിന് ചെറുതേനിനു പ്രാധാന്യമുള്ളതിനാല്‍ ഓരോ വീട്ടിലും ഒരു പെട്ടിയെങ്കിലും ഉള്ളത് നല്ലതാണ്.

Sunday 9 April 2017

നായ്ക്കളോട് കൂട്ടുകൂടാം...


വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയെ എടുത്തു മടിയില്‍ വയ്ക്കാനും അവയെ ഒന്നു തൊട്ടു തലോടാനും എല്ലാവര്‍ക്കും ഇഷ്ടമാണ്. വീടിനുള്ളില്‍ എവിടെയും ഓടിക്കളിക്കാനും വീട്ടംഗങ്ങളോടൊപ്പം കളിച്ചുല്ലസിക്കാനും പൂച്ചകള്‍ക്ക് എപ്പോഴും അനുമതിയുണ്ട്. എന്നാല്‍, വീടിനകത്തേക്ക് അനുമതി നിഷേധിക്കപ്പെട്ട ഒരു വിഭാഗം അരുമ മൃഗങ്ങളും മിക്ക വീടുകളിലുമുണ്ടാകും. അതെ, നമ്മുടെ വീടിനു കാവല്‍ക്കാരായ ശ്വാനവീരന്മാര്‍ തന്നെ.

Sunday 19 March 2017

ഓമനമൃഗങ്ങളെ വാങ്ങുമ്പോള്‍ കബളിക്കപ്പെടരുത്

ഏതു രംഗത്തും ഇന്ന് മത്സരങ്ങളുടെ കാലമാണ്. പല കമ്പനികളെയും ഞെട്ടിച്ച് റിലയന്‍സ് ജിയോ ടെലികോം മേഖലയിലേക്കു കടന്നുവന്നതും അത്തരത്തിലൊരു മത്സരത്തിന്റെ ഭാഗമായാണ്. പറഞ്ഞുവരുന്നത് കാര്‍ഷികമേഖലയിലെ മത്സരങ്ങളെക്കുറിച്ചു ചില വെട്ടിപ്പുകളെക്കുറിച്ചും പരാമര്‍ശിക്കാനാണ് ഈ കുറിപ്പ്.


Saturday 4 March 2017

പൊള്ളല്‍ ചികിത്സയ്ക്ക് തിലാപിയയുടെ തൊലി!

ഐബിന്‍ കാണ്ടാവനം

ഗുരുതരമായി പൊള്ളലേല്‍ക്കുന്നവര്‍ക്ക് പുതിയ ചികിത്സാരീതിയുമായി ബ്രസീല്‍. പൊള്ളിന്റെ രണ്ടും മൂന്നും സ്റ്റേജിലുള്ളവരുടെ ചര്‍മത്തില്‍ തിലാപിയ മത്സ്യത്തിന്റെ തൊലി വച്ച് പൊതിയുകയാണ് ഈ ചികിത്സാരീതിയില്‍ ചെയ്യുന്നത്. പൂര്‍ണമായും അണുനശീകരണം കഴിഞ്ഞ തിലാപ്പിയ തൊലിയാണ് ഇതിനായി ഉപയോഗിക്കുന്നത്.

വികസിത രാജ്യങ്ങളില്‍ പൊള്ളലേറ്റവര്‍ക്ക് മൃഗങ്ങളുടെ തൊലി ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. മനുഷ്യചര്‍മം, പന്നിയുടെ ചര്‍മം, കൃത്രിമ ചര്‍മങ്ങള്‍ എല്ലാം വികസിത രാജ്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ബ്രസീലിന് ഇത് അന്യാണ്. ഇവിടെനിന്നാണ് തിലാപിയ ബാന്‍ഡേജ് എന്ന ആശയം പിറക്കുന്നത്.

വളര്‍ച്ചയില്‍ ഞെട്ടിക്കുന്ന തായ്‌ലന്‍ഡ് തിലാപ്പിയ

നാലു മാസംകൊണ്ട് അര കിലോഗ്രാം തൂക്കം വയ്ക്കുന്ന തായ്‌ലന്‍ഡ് തിലാപ്പിയ ഇപ്പോള്‍ കേരളത്തിലും

ഐബിന്‍ കാണ്ടാവനം

1965ല്‍ ഈജിപ്തില്‍നിന്നു ജപ്പാന്‍കാര്‍ തായ്‌ലന്‍ഡ് മഹാരാജാവിന് സമ്മാനിച്ച മത്സ്യ ഇനമാണ് പിന്നീട് തായ്‌ലന്‍ഡ് തിലാപ്പിയ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് നിരവധി നിരീക്ഷണ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ലോകത്തലെതന്നെ മികച്ച ഇനമായി ഇത് വളര്‍ന്നുവന്നു.

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...