Thursday, 24 November 2016

റെഡ് ബെല്ലീഡ് പാക്കുവിനെ ഭയപ്പെടേണ്ട...

പരക്കെ ഭീകരനെന്നു തെറ്റിദ്ധരിക്കപ്പെടുന്ന ഒരു മത്സ്യമാണ് റെഡ് ബെല്ലീഡ് പാക്കു അഥവാ നമ്മുടെ സ്വന്തം നട്ടര്‍. തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിയിലെ ഭീകരന്മാരായ പിരാനകളുടെ കുടുംബക്കാരനെങ്കിലും നട്ടര്‍ പാവം മിശ്രഭുക്കാണ്. പൊതുവേ ആക്രമണ സ്വഭാവം കാണിക്കാറുമില്ല. എന്നാല്‍, ഇപ്പോള്‍ നമ്മുടെ നാട്ടിലെ റെഡ് ബെല്ലീഡ് പാക്കുവിനെ റെഡ് ബെല്ലീഡ് പിരാനയായി തെറ്റിദ്ധരിക്കുന്നവരും കുറവല്ല. അക്കൂട്ടത്തില്‍ ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരുമുണ്ടെന്ന് അറിയുമ്പോഴാണ് വകുപ്പിനോട് സഹതാപം തോന്നുന്നത്.

Monday, 7 November 2016

ഊര്‍ജസ്വലരായ ബഡ്‌ജെറിഗാര്‍സ്

ലോകത്തെവിടെയുമുള്ള പക്ഷിപ്രേമികള്‍ക്ക് ഒഴിവാക്കാനാവാത്ത എലങ്കാരപ്പക്ഷിയാണ് ബഡ്‌ജെറിഗാര്‍. പക്ഷിവളര്‍ത്തലിലെ പുതു സംരംഭകനുപോലും വളരെ അനായാസം കൈകാര്യം ചെയ്യാവുന്നതും പ്രജനനം നടത്താവുന്നതുമായ ഇനമാണിത്. മെലോപ്‌സിറ്റാക്കസ് അന്‍ഡുലാറ്റസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇവയുടെ സ്വാഭാവിക ആവാസസ്ഥലം ഓസ്‌ട്രേലിയന്‍ പുല്‍മേടുകളാണ്. ഒരു ബഡ്‌ജെറിഗാറിന് ഏകദേശം 18 സെ.മീ. നീളവും 25-28 ഗ്രാം ഭാരവും കാണും.

Sunday, 6 November 2016

ഗൗരാമികളുടെ സ്പര്‍ശനഗ്രന്ഥി

ഗൗരാമികളുടെ വിശേഷങ്ങളുമായാണ് ഞാന്‍ വീണ്ടും എത്തിയിരിക്കുന്നത്. ഗൗരാമി കുടുംബത്തിലെ എല്ലാ മത്സ്യങ്ങളുടെയും പ്രത്യേകതയാണ് ശ്രോണീപത്രങ്ങളില്‍നിന്ന് (Ppelvic Fins) നൂലുപോലെ ശരീരവലുപ്പത്തോളം നീണ്ടുകിടക്കുന്ന അവയവം. (കിസ്സിംഗ് ഗൗരാമികളെ ഇക്കൂട്ടത്തില്‍ കൂട്ടേണ്ട.)  നൂലുപോലെ കാണപ്പെടുന്നുവെങ്കിലും ഗൗരാമികളുടെ സ്പര്‍ശനാവയവമാണത്. ഇരുട്ടില്‍ വഴി അറിയാനും ഭക്ഷണം തെരയാനുമെല്ലാം ആ അവയവം ഗൗരാമിമത്സ്യങ്ങളെ സഹായിക്കുന്നുണ്ട്.

Sunday, 23 October 2016

തെറ്റിദ്ധാരണ പരത്തരുത്‌

ഫേസ്ബുക്കില്‍ 
പ്രചരിച്ച ചിത്രം.
സമീപ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ട  ഒരു ചിത്രവും അതിനെക്കുറിച്ചുള്ള വിശദീകരണവുമാണ് ഇങ്ങനൊരു പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ ഒരു പാറമടയില്‍നിന്ന് അലിഗേറ്റര്‍ ഗാറിനെ കിട്ടി (സംഭവത്തിന്റെ നിജസ്ഥിതി അറിയില്ല). വിദേശ ഇനങ്ങളായ ഇത് പുഴകളിലോ മറ്റോ ചെന്നാല്‍ നാടന്‍ മത്സ്യങ്ങളെ നശിപ്പിക്കും എന്നാണ് ആ പോസ്റ്റിന്റെ ഉള്ളടക്കം.

Friday, 21 October 2016

എന്താണ് ഹൈബ്രിഡ് തിലാപ്പിയ

തിലാപ്പിയ, അതിവേഗം വളരുന്ന വളര്‍ത്തുമത്സ്യം. കേരളത്തിലെ മിക്ക മത്സ്യപ്രേമികളും ഒരിക്കലെങ്കിലും തിലാപ്പിയ വളര്‍ത്തിയിട്ടുണ്ടാവും. മികച്ച പ്രത്യുത്പാദനശേഷിയും തിലാപ്പിയയുടെ പ്രത്യേകതയാണ്. മാതാപിതാക്കളുടെ വലുപ്പമനുസരിച്ച് 200 മുതല്‍ 1000 കുഞ്ഞുങ്ങള്‍ വരെ ഒറ്റ പ്രജനനത്തില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, പുതിയ തലമുറയ്ക്ക് വളച്ച കുറയുകയെന്നത് തിലാപ്പിയയുടെ പ്രധാന പ്രശ്‌നമാണ്. ഇതുതന്നെയാണ് തിലാപ്പിയയുടെ ശാപവും. കര്‍ഷകര്‍ക്ക് ഇതുമൂലം കനത്ത നഷ്ടം നേരിടേണ്ടിവരുന്നതാണ് ഗിഫ്റ്റ് (Genetically Improved Farmed Tilapia- GIFT) പിറക്കാന്‍ കാരണം.

Sunday, 16 October 2016

അനാബസ് സിമ്പിളാണ്

ഗൗരാമി വര്‍ഗത്തിപ്പെട്ട മത്സ്യമാണ് അനാബസ്. നമ്മുടെ നാട്ടില്‍ കല്ലടമുട്ടി എന്ന പേരിലും അറിയപ്പെടുന്ന ഇക്കൂട്ടരുടെ ഉത്ഭവം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണെന്ന് കരുതപ്പെടുന്നു. പ്രധാനമായും ശുദ്ധലത്തില്‍ വളരുന്ന അനാബസ് മത്സ്യങ്ങള്‍ക്ക് അന്തരീക്ഷത്തില്‍നിന്ന് നേരിട്ട് ശ്വസിക്കാനുള്ള പ്രത്യേക ശ്വസനാവയവം ഉള്ളതിനാല്‍ വെള്ളത്തിലെ ഓക്‌സിജന്റെ അഭാവത്തിലും ജീവിക്കാന്‍ കഴിയും. ശരീരത്തിലെ നനവ് നിലനിര്‍ത്തി വെള്ളത്തിനു പുറത്ത് മണിക്കൂറുകളോളും ജീവിക്കാന്‍ ഇവയ്ക്കു കഴിയും. കുളങ്ങളില്‍നിന്ന് ഇറങ്ങിപ്പോകുന്ന സ്വഭാവമുള്ളതിനാല്‍ ക്ലൈംബിംഗ് ഗൗരാമി, ക്ലൈംബിംഗ് പെര്‍ച്ച് എന്നീ പേരുകളിലും അനാബസ് അറിയപ്പെടുന്നു.

Saturday, 1 October 2016

75 ഏക്കറില്‍ മത്സ്യക്കൃഷിയുമായി മീനച്ചില്‍ ഫിഷ് ഫാം

ശ്രീജിത്തും പ്രവീണും
 വളര്‍ത്തുമത്സ്യകൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് യുവാക്കള്‍. പ്രതിമാസം ഒന്നര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളാണ് കേരളത്തിലുടനീളമുള്ള കര്‍ഷകര്‍ക്ക് ഇവര്‍ വിതരണം ചെയ്യുന്നത്.



guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...