Saturday, 4 March 2017

വളര്‍ച്ചയില്‍ ഞെട്ടിക്കുന്ന തായ്‌ലന്‍ഡ് തിലാപ്പിയ

നാലു മാസംകൊണ്ട് അര കിലോഗ്രാം തൂക്കം വയ്ക്കുന്ന തായ്‌ലന്‍ഡ് തിലാപ്പിയ ഇപ്പോള്‍ കേരളത്തിലും

ഐബിന്‍ കാണ്ടാവനം

1965ല്‍ ഈജിപ്തില്‍നിന്നു ജപ്പാന്‍കാര്‍ തായ്‌ലന്‍ഡ് മഹാരാജാവിന് സമ്മാനിച്ച മത്സ്യ ഇനമാണ് പിന്നീട് തായ്‌ലന്‍ഡ് തിലാപ്പിയ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് നിരവധി നിരീക്ഷണ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ലോകത്തലെതന്നെ മികച്ച ഇനമായി ഇത് വളര്‍ന്നുവന്നു.

Sunday, 18 December 2016

ജയന്റ് ഗൗരാമിയും ഫംഗസ്ബാധയും

ജയന്റ് ഗൗരാമിമത്സ്യങ്ങള്‍ക്ക് വളരെ വേഗം ബാധിക്കുന്നതും മരണകാരണമാകുന്നതുമായ അസുഖമാണ് ഫംഗസ് ബാധ. ശരീരത്തില്‍ വെളുത്ത പാടയായി രൂപപ്പെട്ട് മത്സ്യങ്ങള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് വരും. മൂക്കും ചെകിളയും വായുമെല്ലാം വെളുത്ത പാടയാല്‍ മൂടപ്പെടുന്നതിനാലാണ് ശ്വസിക്കാന്‍ പറ്റാതെവരുന്നത്. കൃത്യമായ പരിചരണം നല്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 24 മണിക്കൂറിനുള്ള മത്സ്യങ്ങള്‍ ചാവുകയും ചെയ്യും. ഗൗരാമികളില്‍ കുഞ്ഞുങ്ങള്‍ ഒരു പരിധിവരെ ഫംഗസ് ബാധയെ ചെറുക്കുമെങ്കിലും വലിയ മത്സ്യങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാറില്ല. അവയ്ക്ക് കൃത്യമായ പരിചരണം നല്കാന്‍ കഴിയാത്തതുതന്നെ കാരണം.

Saturday, 10 December 2016

അനാബസിന്റെ കരയാത്ര

അനാബസ് എന്ന മത്സ്യത്തെക്കുറിച്ചും അവയെ വളര്‍ത്തുന്ന രീതികളെക്കുറിച്ചും മുമ്പ് ഇവിടെ കുറിച്ചതാണ്. ഇത്തവണ അവ കരയിലൂടെ സഞ്ചരിക്കുന്ന പ്രത്യേകതയാണ് പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്. പാമ്പുകള്‍ ശരീരത്തിന്റെ അടിഭാഗം നിലത്തുറപ്പിച്ച് ഇഴഞ്ഞു സഞ്ചരിക്കുന്നു. ഏതാണ് ആ രീതിയില്‍ത്തന്നെയാണ് അനാബസിന്റെയും യാത്ര. എന്നാല്‍, മറ്റു മത്സ്യങ്ങള്‍ക്ക് ഇല്ലാത്ത ഒരു പ്രത്യേകത ഇവയുടെ ചെകിള മകുടത്തിനുണ്ട്. ഒരുപക്ഷേ പലരും അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ശ്രദ്ധിച്ചവരും കാണും.

Sunday, 4 December 2016

കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ കോട്ടയം

കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ കോട്ടയം ജില്ലാ യൂണിറ്റ് രൂപീകരിച്ചു


കേരളത്തിലെ മത്സ്യകര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ (കാഫ്) കോട്ടയം ജില്ലാ യൂണിറ്റ് രൂപീകരിച്ചു. ചങ്ങനാശേരി തുരുത്തി യൂദാപുരം നന്മ ഫാമില്‍ നടന്ന ചടങ്ങില്‍
ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി. പുരുഷോത്തമന്‍ ജില്ലാ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

Monday, 28 November 2016

കിളിക്കൊഞ്ചലുകള്‍ക്ക് കാതോര്‍ത്ത്- ഫിഞ്ചുകള്‍

സീബ്ര ഫിഞ്ചുകള്‍
കാലാകാലങ്ങളായി മനുഷ്യര്‍ പലതരം പക്ഷികളെ വളര്‍ത്തിവരുന്നു. എന്നാല്‍ പരമ്പരാഗതശൈലിയില്‍ ഇന്നും തുടര്‍ന്നുവരുന്ന പരിചരണരീതികള്‍ക്ക് അപാകതകളേറെയുണ്ട്. അത് അവയുടെ പ്രജനനം, സ്വഭാവം, പ്രതിരോധശേഷി എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യും.

Sunday, 27 November 2016

കിളിക്കൊഞ്ചലുകള്‍ക്കു കാതോര്‍ത്ത്- ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്

വര്‍ണശബളമായ പക്ഷിക്കൂട്ടത്തില്‍ വ്യത്യസ്തരാണ് ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ്. അതുകൊണ്ടുതന്നെ പക്ഷിപ്രേമികള്‍ക്ക് ഏറ്റവും പ്രിയമേറിയ ഇനവുമാണിവ. അഗാപോണിസ് (Agapornis) ജനുസില്‍പ്പെടുന്ന ഒമ്പതിനങ്ങളാണ് സാധാരണ ആഫ്രിക്കന്‍ ലവ്‌ബേര്‍ഡ്‌സ് എന്ന പേരില്‍ അറിയപ്പെടുന്നത്. അവയില്‍ പൊതുവായി വളര്‍ത്തിവരുന്ന ഇനങ്ങളാണ് പീച്ച്‌ഫേസ്, മാസ്‌ക്ഡ്, ഫിഷര്‍ എന്നിവ. മേല്‍പ്പറഞ്ഞ മൂന്നു സ്പീഷിസുകളും അവയുടെ സബ് സ്പീഷിസുകളുമല്ലാതെ ബാക്കിയുള്ള ആറു സ്പീഷിസുകള്‍ (നയാസ, ബ്ലാക്ക് ചെക്ക്ഡ്, മഡഗാസ്‌കര്‍, അബിസീനിയന്‍, റെഡ് ഫേസ്ഡ്, ബ്ലാക്ക് കളേര്‍ഡ്) ഇന്നും അപരിചിതമായി നില്‍ക്കുന്നവയാണ്.

Saturday, 26 November 2016

വെള്ളത്തിലെ രസതന്ത്രം

ജലരസതന്ത്രത്തിലെ സാധാരണ ചോദ്യമാണ് എന്താണ് പിഎച്ച് (pH) എന്നത്. പലരും ഇതിനേക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് വസ്തുത. മത്സ്യക്കുളങ്ങളില്‍ പിഎച്ച് എന്താണെന്നറിഞ്ഞ് കൃഷി ചെയ്തില്ലെങ്കില്‍ ധനനഷ്ടം മാത്രമേ പലപ്പോളും ഉണ്ടാവാറുള്ളൂ. ഓരോ മത്സ്യത്തിനും ഓരോ വ്യത്യസ്ഥ പിഎച്ച് റേഞ്ച് ആയിരിക്കും ഉണ്ടാവുക. അതുതന്നെയാണ് അവയുടെ വളര്‍ച്ചയ്ക്ക് ആവാസവ്യവസ്ഥ നല്കുന്ന സ്ഥാനം.

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...