Sunday, 19 March 2017

ഓമനമൃഗങ്ങളെ വാങ്ങുമ്പോള്‍ കബളിക്കപ്പെടരുത്

ഏതു രംഗത്തും ഇന്ന് മത്സരങ്ങളുടെ കാലമാണ്. പല കമ്പനികളെയും ഞെട്ടിച്ച് റിലയന്‍സ് ജിയോ ടെലികോം മേഖലയിലേക്കു കടന്നുവന്നതും അത്തരത്തിലൊരു മത്സരത്തിന്റെ ഭാഗമായാണ്. പറഞ്ഞുവരുന്നത് കാര്‍ഷികമേഖലയിലെ മത്സരങ്ങളെക്കുറിച്ചു ചില വെട്ടിപ്പുകളെക്കുറിച്ചും പരാമര്‍ശിക്കാനാണ് ഈ കുറിപ്പ്.


Saturday, 4 March 2017

പൊള്ളല്‍ ചികിത്സയ്ക്ക് തിലാപിയയുടെ തൊലി!

ഐബിന്‍ കാണ്ടാവനം

ഗുരുതരമായി പൊള്ളലേല്‍ക്കുന്നവര്‍ക്ക് പുതിയ ചികിത്സാരീതിയുമായി ബ്രസീല്‍. പൊള്ളിന്റെ രണ്ടും മൂന്നും സ്റ്റേജിലുള്ളവരുടെ ചര്‍മത്തില്‍ തിലാപിയ മത്സ്യത്തിന്റെ തൊലി വച്ച് പൊതിയുകയാണ് ഈ ചികിത്സാരീതിയില്‍ ചെയ്യുന്നത്. പൂര്‍ണമായും അണുനശീകരണം കഴിഞ്ഞ തിലാപ്പിയ തൊലിയാണ് ഇതിനായി ഉപയോഗിക്കുന്നത്.

വികസിത രാജ്യങ്ങളില്‍ പൊള്ളലേറ്റവര്‍ക്ക് മൃഗങ്ങളുടെ തൊലി ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. മനുഷ്യചര്‍മം, പന്നിയുടെ ചര്‍മം, കൃത്രിമ ചര്‍മങ്ങള്‍ എല്ലാം വികസിത രാജ്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ബ്രസീലിന് ഇത് അന്യാണ്. ഇവിടെനിന്നാണ് തിലാപിയ ബാന്‍ഡേജ് എന്ന ആശയം പിറക്കുന്നത്.

വളര്‍ച്ചയില്‍ ഞെട്ടിക്കുന്ന തായ്‌ലന്‍ഡ് തിലാപ്പിയ

നാലു മാസംകൊണ്ട് അര കിലോഗ്രാം തൂക്കം വയ്ക്കുന്ന തായ്‌ലന്‍ഡ് തിലാപ്പിയ ഇപ്പോള്‍ കേരളത്തിലും

ഐബിന്‍ കാണ്ടാവനം

1965ല്‍ ഈജിപ്തില്‍നിന്നു ജപ്പാന്‍കാര്‍ തായ്‌ലന്‍ഡ് മഹാരാജാവിന് സമ്മാനിച്ച മത്സ്യ ഇനമാണ് പിന്നീട് തായ്‌ലന്‍ഡ് തിലാപ്പിയ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് നിരവധി നിരീക്ഷണ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ലോകത്തലെതന്നെ മികച്ച ഇനമായി ഇത് വളര്‍ന്നുവന്നു.

Sunday, 18 December 2016

ജയന്റ് ഗൗരാമിയും ഫംഗസ്ബാധയും

ജയന്റ് ഗൗരാമിമത്സ്യങ്ങള്‍ക്ക് വളരെ വേഗം ബാധിക്കുന്നതും മരണകാരണമാകുന്നതുമായ അസുഖമാണ് ഫംഗസ് ബാധ. ശരീരത്തില്‍ വെളുത്ത പാടയായി രൂപപ്പെട്ട് മത്സ്യങ്ങള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് വരും. മൂക്കും ചെകിളയും വായുമെല്ലാം വെളുത്ത പാടയാല്‍ മൂടപ്പെടുന്നതിനാലാണ് ശ്വസിക്കാന്‍ പറ്റാതെവരുന്നത്. കൃത്യമായ പരിചരണം നല്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 24 മണിക്കൂറിനുള്ള മത്സ്യങ്ങള്‍ ചാവുകയും ചെയ്യും. ഗൗരാമികളില്‍ കുഞ്ഞുങ്ങള്‍ ഒരു പരിധിവരെ ഫംഗസ് ബാധയെ ചെറുക്കുമെങ്കിലും വലിയ മത്സ്യങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാറില്ല. അവയ്ക്ക് കൃത്യമായ പരിചരണം നല്കാന്‍ കഴിയാത്തതുതന്നെ കാരണം.

Saturday, 10 December 2016

അനാബസിന്റെ കരയാത്ര

അനാബസ് എന്ന മത്സ്യത്തെക്കുറിച്ചും അവയെ വളര്‍ത്തുന്ന രീതികളെക്കുറിച്ചും മുമ്പ് ഇവിടെ കുറിച്ചതാണ്. ഇത്തവണ അവ കരയിലൂടെ സഞ്ചരിക്കുന്ന പ്രത്യേകതയാണ് പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്. പാമ്പുകള്‍ ശരീരത്തിന്റെ അടിഭാഗം നിലത്തുറപ്പിച്ച് ഇഴഞ്ഞു സഞ്ചരിക്കുന്നു. ഏതാണ് ആ രീതിയില്‍ത്തന്നെയാണ് അനാബസിന്റെയും യാത്ര. എന്നാല്‍, മറ്റു മത്സ്യങ്ങള്‍ക്ക് ഇല്ലാത്ത ഒരു പ്രത്യേകത ഇവയുടെ ചെകിള മകുടത്തിനുണ്ട്. ഒരുപക്ഷേ പലരും അത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ശ്രദ്ധിച്ചവരും കാണും.

Sunday, 4 December 2016

കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ കോട്ടയം

കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ കോട്ടയം ജില്ലാ യൂണിറ്റ് രൂപീകരിച്ചു


കേരളത്തിലെ മത്സ്യകര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ (കാഫ്) കോട്ടയം ജില്ലാ യൂണിറ്റ് രൂപീകരിച്ചു. ചങ്ങനാശേരി തുരുത്തി യൂദാപുരം നന്മ ഫാമില്‍ നടന്ന ചടങ്ങില്‍
ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി. പുരുഷോത്തമന്‍ ജില്ലാ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

Monday, 28 November 2016

കിളിക്കൊഞ്ചലുകള്‍ക്ക് കാതോര്‍ത്ത്- ഫിഞ്ചുകള്‍

സീബ്ര ഫിഞ്ചുകള്‍
കാലാകാലങ്ങളായി മനുഷ്യര്‍ പലതരം പക്ഷികളെ വളര്‍ത്തിവരുന്നു. എന്നാല്‍ പരമ്പരാഗതശൈലിയില്‍ ഇന്നും തുടര്‍ന്നുവരുന്ന പരിചരണരീതികള്‍ക്ക് അപാകതകളേറെയുണ്ട്. അത് അവയുടെ പ്രജനനം, സ്വഭാവം, പ്രതിരോധശേഷി എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യും.

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...