Showing posts with label Animals and birds. Show all posts
Showing posts with label Animals and birds. Show all posts

Thursday, 5 May 2016

ആട്, പാവപ്പെട്ടവന്റെ പശു

പാവപ്പെട്ടവന്റെ പശു. ആടിന് ഇതിനു പകരമൊരു വിശേഷണം നല്കാനില്ല. ചെറിയ ശ്രദ്ധയും തീറ്റയുമുണ്ടെങ്കില്‍ ആടുവളര്‍ത്തല്‍ ആദായകരമാണ്. ഒരു വീട്ടിലേക്കാവശ്യമുള്ള പാലിന് ഒരാട് മതിയാകും. പഴയ കാലത്തില്‍നിന്നു വിഭിന്നമായി മികച്ച പാലുത്പാദനശേഷിയുള്ള ആടുകള്‍ ഇന്നു കേരളത്തില്‍ ധാരാളമുണ്ട്. വിദേശ ഇനങ്ങളല്ലാതെ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിന്റെയും ഭൂപ്രകൃതിയനുസരിച്ച് വളര്‍ന്നുവരുന്നിരുന്ന ആടുകള്‍ ഇന്ന് രാജ്യവാപകമായി വളര്‍ത്തിവരുന്നു. ഉത്തര്‍പ്രദേശില്‍നിന്നുള്ള ജംമ്‌നാപ്യാരി, രാജസ്ഥാനില്‍നിന്നുള്ള സിരോഹി, ബീറ്റല്‍ തുടങ്ങിയവ പാലുത്പാദനത്തിലും തീറ്റപരിവര്‍ത്തനശേഷിയിലും മികച്ചുനില്‍ക്കുന്ന ചില പ്രാദേശിക ഇനങ്ങളാണ് ഇന്ന് കേരളത്തിലും ഇവ വ്യാപകമായുണ്ട്.

Tuesday, 26 April 2016

ഇറച്ചിക്കും മുട്ടയ്ക്കും പൗള്‍ട്രി ഫാമിംഗ്

മനുഷ്യന്റെ ഉപയോഗത്തിനുള്ള ഇറച്ചിക്കും മുട്ടയ്ക്കുമായി പക്ഷികളെ വളര്‍ത്തുന്നതിനെ പൗള്‍ട്രി ഫാമിംഗ് എന്നു പറയുന്നു. കോഴി, കാട, ടര്‍ക്കി, താറാവ്, വാത്ത തുടങ്ങിയ പക്ഷികളാണ് പൗള്‍ട്രി ഫാമിംഗ് വിഭാഗത്തില്‍ ഉള്‍പ്പെടുക.

വലിയ അളവില്‍ പക്ഷികളെ ഇണക്കി വളര്‍ത്തുന്നത് പൗള്‍ട്രി വിഭാഗത്തില്‍ പെടുമെങ്കിലും ഇന്ന് കോഴികളെയാണ് പൗള്‍ട്രി ഫാമിംഗില്‍ പലപ്പോഴും അര്‍ഥമാക്കുന്നത്. തീറ്റയെ വളരെവേഗം പ്രോട്ടീനായി മാറ്റാനുള്ള കഴിവാണ് കോഴികള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ കോഴി, താറാവ്, കാട എന്നിവയെ വാണിജ്യാടിസ്ഥാനത്തില്‍ മുട്ടയ്ക്കും ഇറച്ചിക്കുമായി വളര്‍ത്തിവരുന്നു. ടര്‍ക്കികളും ഗിനികളും മുട്ടയുടെ കാര്യത്തില്‍ അത്ര പ്രചാരം നേടിയിട്ടില്ലെങ്കിലും ഇറച്ചിയാവശ്യത്തിന് ഉപയോഗിച്ചുവരുന്നു. പൗള്‍ട്രി വിഭാഗത്തില്‍ 90 ശതമാനവും കോഴിയാണ്.

Thursday, 21 April 2016

മുയല്‍ വളര്‍ത്താം, ഈസിയായി

1970കളിലാണ് മികച്ച തീറ്റപരിവര്‍ത്തനശേഷിയും അത്യുത്പാദനശേഷിയുമുള്ള വിദേശയിനം മുയലുകളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. തൊഴിലില്ലായ്മ രൂക്ഷമായിരുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ഒരു വരുമാനമാര്‍ഗം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് സോവിയറ്റ് ചിഞ്ചില, വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, ന്യൂസിലന്‍ഡ് വൈറ്റ് തുടങ്ങിയ വിദേശ ഇനം മുയലുകളെ ഇന്ത്യയിലെത്തിച്ചത്. കേരളത്തില്‍ വ്യാവസായികമായി മുയല്‍വളര്‍ത്തല്‍ ആരംഭിച്ചിട്ട് ഒന്നര പതിറ്റാണ്ടിലേറെ ആയിട്ടില്ല.

Tuesday, 15 March 2016

ഞാന്‍ വന്ന വഴി my autobiography- Ibin kandavanam

ഓര്‍മവച്ച നാള്‍മുതല്‍ കണ്ടുതുടങ്ങയത് മുയലുകളെയും ഗിനിപ്പന്നികളെയുമായിരുന്നു. അന്നൊക്കെ അവ എനിക്ക് കൗതുകങ്ങളും തമാശയുമായിരുന്നു. ഒന്നുമറിയാത്ത പ്രായത്തില്‍ ആ മിണ്ടാപ്രാണികളുടെ രക്തം പുരണ്ട കൈകളാണ് എന്റേത്. കണ്ണുതുറക്കാത്ത മുയല്‍കുഞ്ഞുങ്ങളെയും ഗിനിപ്പന്നിക്കുഞ്ഞുങ്ങളെയും കല്ലുകൊണ്ട് ഇടിച്ച് ജീവനെടുത്തിട്ടുണ്ട്. പിന്നീട് കാലം മുമ്പോട്ടുപോയപ്പോള്‍ സ്‌കൂളും പഠനവും ജീവിതത്തിലേക്ക് കയറിവന്നു. പിന്നീട് ആറാം ക്ലാസിലെത്തിയപ്പോഴാണ് വീണ്ടും മൃഗങ്ങളുടെ ലോകത്തേക്ക് വീണ്ടും കടക്കുന്നത്.

Saturday, 27 February 2016

മുയല്‍ കര്‍ഷകരെ അവഗണിക്കരുത്

കേരളത്തില്‍ മുയല്‍ വളര്‍ത്തല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ആരംഭിച്ചിട്ട് 12 വര്‍ഷത്തില്‍ കൂടുതലായിട്ടില്ല. കാര്‍ഷിക കേരളത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ചുവടുപിടിച്ച ഒരു പ്രധാന മേഖലയായിരുന്നു മുയല്‍ വളര്‍ത്തല്‍. കൊഴുപ്പു കുറഞ്ഞ മാസം, ഏതു പ്രായത്തില്‍പെട്ടവര്‍ക്കും കഴിക്കാം എന്ന പ്രത്യേകതകള്‍ മുയലിറച്ചിക്കുണ്ട്.

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...