Saturday 28 November 2015

കുഞ്ഞുങ്ങളുടെ കൃത്രിമ പരിചരണം

ജയന്റ് ഗൗരാമി

കുഞ്ഞുങ്ങളുടെ കൃത്രിമ പരിചരണം


കൃത്രിമ പ്രജനന സംവിധാനങ്ങള്‍ വഴി പ്രജനനം നടത്താന്‍ കഴിയാത്ത മത്സ്യമാണ് ജയന്റ് ഗൗരാമി. കൃത്യമായ ഇടവേളകളില്‍ (സീസണനുസരിച്ച്) മുട്ടയിടുന്ന മത്സ്യങ്ങളായ ഇവയെ ഹോര്‍മോണ്‍ കുത്തിവയ്‌ക്കേണ്ട ആവശ്യമില്ല. ഔട്ട്‌ഡോര്‍ കുളങ്ങളില്‍ മാത്രം പ്രജനനം നടക്കുന്ന മത്സ്യമായതിനാല്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ അതിജീവനനിരക്ക് കുറവായിരിക്കും.


ഔട്ട്‌ഡോര്‍ കുളങ്ങളില്‍ മീനുകളെക്കൂടാതെ ചെറു പ്രാണികളും ഉണ്ടാവാറുണ്ട്. ഇവയെയൊന്നും ഗൗരാമികള്‍ കഴിക്കില്ലാത്തതുകൊണ്ട് മറ്റു മീനുകളുള്ള കുളങ്ങളേക്കാളും ജലപ്രാണികളുടെ അളവ് ഗൗരാമികളുടെ കുളത്തില്‍ താരതമ്യേന കൂടുതലായിരിക്കും. ഇത്തരം പ്രാണികള്‍ കൂടിനുള്ളിലെ മുട്ടകള്‍ നശിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇടുന്ന മുട്ടകളുടെ പകുതിയില്‍ താഴെ മാത്രമേ രക്ഷപ്പെടാന്‍ സാധ്യതയുള്ളു.

ഇത്തരം സാഹചര്യങ്ങളില്‍ പരിശ്രമം ഉണ്ടെങ്കില്‍ മുട്ടകള്‍ പുറത്തെടുത്ത് കൃത്രിമ അന്തരീക്ഷം നല്കി വളര്‍ത്താവുന്നതാണ്. കൂടു നിര്‍മിക്കാന്‍ തുടങ്ങിയതിനുശേഷം മൂന്ന് അല്ലെങ്കില്‍ നാലാം ദിവസമാണ് ഗൗരാമികള്‍ സാധാരണ മുട്ടയിടുക. മുട്ടയിട്ടുകഴിഞ്ഞാല്‍ കുളത്തിനു മുകളില്‍ എണ്ണമയം കാണപ്പെടും. അപ്പോള്‍ വേണമെങ്കില്‍ മുട്ടകള്‍ ശേഖരിച്ചു മാറ്റാവുന്നതാണ്. ബീജ സംയോഗം നടന്ന മുട്ടകക്കു വിളറിയ മഞ്ഞ നിറവും സുതാര്യവുമായിരിക്കും. വിരിയില്ലാത്ത മുട്ടകള്‍ക്ക് നല്ല മഞ്ഞ നിറമായിരിക്കും.

പൊതുവെ ഇടുന്ന മുട്ടകളില്‍ ഏകദേശം 95 ശതമാനവും വിരിയാറുണ്ട്. എന്നാല്‍, ഔട്ട്‌ഡോര്‍ കുളങ്ങളില്‍ വിരിയുന്ന കുഞ്ഞുങ്ങളില്‍ 40 ശതമാനത്തില്‍ താഴെ മാത്രമേ ജീവിതത്തിലേക്കു പ്രവേശിക്കൂ. മുട്ടകള്‍ ശേഖരിച്ച് വിരിയിക്കുന്നതിലൂടെ ഈ നഷ്ടം ഒഴിവാക്കാവുന്നതേയുള്ളൂ...

മുട്ടകള്‍ ശേഖരിച്ച് അക്വേറിയത്തിലേക്കു യമാറ്റുമ്പോള്‍ മാതൃകുളത്തിലെ വെള്ളംതന്നെ ശേഖരിക്കണം. അതില്‍ അല്പം മതിലിന്‍ ബ്ലൂ ലായനി ചേര്‍ത്തശേഷം മുട്ടകള്‍ നിക്ഷേപിക്കാ. വെള്ളത്തിന്റെ താപനില 23-30 ഡിഗ്രിക്കൂള്ളില്‍ നില്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശക്തിയില്ലാത്ത വിധത്തില്‍ വാതായനവും നല്കണം. ഈര്‍ക്കിലോ നൂലോ നല്കുന്നത് കുഞ്ഞുങ്ങള്‍ക്ക് പിടിച്ചിരിക്കാന്‍ സഹായകമാകും. ഇടയ്ക്ക് ചത്തുപോകുന്ന കുഞ്ഞുങ്ങളെ നീക്കം ചെയ്യുകയും വേണം.

24 മണിക്കൂര്‍ മതി മുട്ട വരിയാന്‍. 3-4 ദിവസമാകുമ്പോഴേക്കും പതിയെ നീന്തിത്തുടങ്ങും (മാതൃകുളത്തില്‍ അവ കൂടിനുള്ളില്‍ത്തന്നെയായിരിക്കും) 18-25 ദിവസത്തിനുള്ളില്‍ മീനിന്റെ ആകൃതിയാകുന്ന കുഞ്ഞുങ്ങള്‍ തീറ്റയെടുക്കാന്‍ തുടങ്ങും. 25-30 ദിവസങ്ങള്‍ക്കിടയിലാണ് അന്തരീക്ഷത്തില്‍നിന്നു ശ്വസിക്കാനുള്ള പ്രത്യേക ശ്വസനാവയവം രൂപപ്പെടുക. വെള്ളത്തിലെ താപനില 23-30ല്‍ കൂടിയാലോ കുറഞ്ഞാലോ പ്രത്യേക ശ്വസനാവയവം രൂപപ്പെടില്ല. അങ്ങനെ വന്നാല്‍ കുഞ്ഞുങ്ങള്‍ പിന്നീട് ചത്തുപോകും.

40 ദിവസത്തിനുശേഷം വേണമെങ്കില്‍ വലിയ കുളങ്ങളിലേക്കു മാറ്റാം.. 40 ദിവസത്തിനു ശേഷമുള്ള മരണനിരക്ക് വളരെ കുറവായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9539720020, 9946674661

(കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ആദ്യപാദത്തില്‍ നല്കുന്ന കൃത്രിമ-ലൈവ് ഫുഡുകളെപ്പറ്റി എനിക്ക് അറിവ് കുറവാണ്. അറിയാവുന്നവര്‍ പറഞ്ഞുതരുമെന്നു പ്രതീക്ഷിക്കുന്നു.)

2 comments:

  1. ആദ്യഘട്ടത്തില്‍ ആര്‍ട്ടീമിയ കൊടുത്താല്‍ പോരെ ?

    ReplyDelete
  2. മതിയാകുമെന്നു തോന്നുന്നു. ആ ഘട്ടം വരെ എത്താന്‍ എനിക്ക് കഴിഞ്ഞില്ല.

    ReplyDelete

guppy breeding

അലങ്കാരമത്സ്യമേഖലയിലെ ഏറ്റവും പ്രചാരമുള്ള മത്സ്യമാണ് ഗപ്പികള്‍. കണ്ണുകള്‍ക്ക് ഇമ്പമേകുന്ന വര്‍ണചാരുതയുള്ള നിരവധി ഇനം ഗപ്പികള്‍ ഇന്ന് പ്രചാര...